Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തെക്കേ ഇന്ത്യയില്‍ ബിജെപി വളരുകതന്നെയാണ്

തെക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളായ, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ വോട്ട് ക്രമാനുഗതമായി വളരുകയാണെന്ന് മനസ്സിലാകും.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 17, 2023, 06:12 pm IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ കുറവു വന്നതോടെ, തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതായെന്നാണ് പ്രതിപക്ഷ കക്ഷികളുടെയും മാധ്യമങ്ങളുടെയും മുറവിളി.  

തെക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളായ, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ വോട്ട് ക്രമാനുഗതമായി വളരുകയാണെന്ന് മനസ്സിലാകും. ഒരു കാലഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ചിത്രത്തിലേയില്ല. കേരളം ഒഴിച്ച് ഒരു സംസ്ഥാനത്തും സാന്നിധ്യം അറിയിക്കാന്‍ പോലും സിപിഎമ്മിനും ആയിട്ടില്ല. ബിജെപി മാത്രമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം വളരുന്നത്.  

കര്‍ണാടക

1989ല്‍ നാലു സീറ്റും 4.14 ശതമാനം വോട്ടുമായാണ് കര്‍ണാടക നിയമസഭയിലേക്ക് ബിജെപി എത്തുന്നത്. അന്ന് 178 സീറ്റും 43.76 ശതമാനവുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. ജനതാദളിന് 24 സീറ്റും 27.08 ശതമാനം വോട്ടും. ജനതാപാര്‍ട്ടിക്ക് രണ്ടു സീറ്റും 11.34 ശതമാനം വോട്ടും.

34 വര്‍ഷം പിന്നിടുമ്പോള്‍ 2023ല്‍ ബിജെപിയുടെ വോട്ട് ശതമാനം 36. കോണ്‍ഗ്രസ്-42.9, ജെഡിഎസ്-13.3. 1989 മുതല്‍ പരിശോധിച്ചാല്‍  2013ല്‍ ബി.എസ്. യെദിയൂരപ്പ ബിജെപി വിട്ട് കെജെപി രൂപീകരിച്ച് മത്സരിച്ചപ്പോള്‍ മാത്രമാണ് ബിജെപിയുടെ വോട്ടില്‍ കാര്യമായ കുറവുണ്ടായത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ വലിയ കുറവു സംഭവിച്ചെങ്കിലും 0.35 ശതമാനം വോട്ടന്റെ കുറവു മാത്രമാണ് ഉണ്ടായത്.  

4.74 ശതമാനം വോട്ട് കോണ്‍ഗ്രസിനു കൂടിയപ്പോള്‍ ജെഡിഎസിന് 5.01 ശതമാനം വോട്ട് കുറഞ്ഞു. ഇതില്‍ നിന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് വോട്ട് വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് എത്തിയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 1989ലെ 4.14 ശതമാനത്തില്‍ നിന്ന് 2023ല്‍ 36 ശതമാനത്തില്‍ ബിജെപി എത്തിനില്‍ക്കുന്നു. കോണ്‍ഗ്രസ് 43.76ശതമാനത്തില്‍ നിന്ന് 42.9ശതമാനത്തില്‍ എത്തി. 27.08 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ജെഡിഎസ് 13.3ശതമാനത്തില്‍ എത്തി.  

ബിജെപിക്ക് ഏറ്റവും അധികം സീറ്റ് ലഭിച്ചത് 2008ല്‍ ആയിരുന്നു-110. അപ്പോള്‍ പോലും വോട്ട് വിഹിതം 33.86 ശതമാനമായിരുന്നു. ഏറ്റവും അധികം വോട്ട് ലഭിച്ചത് 2018ല്‍ ആയിരുന്നു. 36.35ശതമാനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റില്‍ 38 കുറവു സംഭവിച്ചിട്ടും വോട്ട് ശതമാനത്തില്‍ 0.35ശതമാനം മാത്രമാണ് കുറവ്. പല തെരഞ്ഞെടുപ്പുകളിലും സീറ്റെണ്ണത്തില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കിലും വോട്ട് ശതമാനം വര്‍ധിക്കുകയായിരുന്നു.  

അതേസമയം, 1989ല്‍ 178 സീറ്റും 43.76 ശതമാനം വോട്ടും ലഭിച്ച കോണ്‍ഗ്രസ്, പിന്നീടൊരിക്കലും ഈ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. 1999ലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും മാത്രമാണ് വോട്ട് ശതമാനം 40 ശതമാനത്തിനു മുകളിലെത്തിയത്. 1994ല്‍ 26.95 ശതമാനത്തിലേക്കും 34 സീറ്റിലേക്കും കൂപ്പുകുത്തിയിരുന്നു.

കര്‍ണാടക രാഷ്‌ട്രീയത്തില്‍ ശക്തമായ സ്വാധീനമായിരുന്നു ജനതാദള്‍. പിന്നീട് പല വിഭാഗങ്ങളായെങ്കിലും എച്ച്.ഡി. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദള്‍ (എസ്) ആണ് കര്‍ണാടകത്തില്‍ ശക്തം. 1994ല്‍ 115 സീറ്റും 33.54 ശതമാനം വോട്ടും നേടി വ്യക്തമായ ഭൂരിപക്ഷത്തില്‍ ജനതാദള്‍ അധികാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കലും അവര്‍ക്ക് പ്രതാപകാലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. 1999ല്‍ ജനതാദള്‍ രണ്ടായി ജെഡിയു, ജെഡിഎസ് ആയി മത്സരിച്ചു. 18, 10 സീറ്റുകളാണ് യഥാക്രമം ലഭിച്ചത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2004ല്‍ ഒഴിച്ചാല്‍ 50 സീറ്റിന് മുകളില്‍ എത്തിയിട്ടില്ല. 33.54 ശതമാനത്തില്‍ നിന്ന് 13.3 ശതമാനത്തിലേക്ക് വോട്ട് ശതമാനം കൂപ്പുകുത്തി.

ബിജെപി

വര്‍ഷം  സീറ്റ്   വ്യത്യാസം  ശതമാനം  വ്യത്യാസം
1989 4 – 4.14 –
1994 40 36 (+) 16.99 12.85 (+)
1999 44 4 (+) 20.69 3.7 (+)
2004 79 35 (+) 28.33 7.64 (+)
2008 110 31 (+)  33.86 5.53 (+)
2013 40 70 (-) 19.9 13.9 (-)
2018 104 64 (+) 36.35 16.3 (+)
2023 66 36 (-) 36 0.35 (-)

കോണ്‍ഗ്രസ്

വര്‍ഷം  സീറ്റ്   വ്യത്യാസം  ശതമാനം  വ്യത്യാസം
1989 178 – 43.76 –
1994 34 43 (-) 26.95  16.55 (-)
1999 132   98 (+) 40.84  13.89 (+)
2004 65  67 (-) 35.27 5.57 (-)
2008 80  15 (+) 34.76  0.51 (-)
2013 122 43 (+) 36.6 1.8 (+)
2018 80 42 (-) 38.14 1.4 (+)
2023 135 55 (+) 42.9 5.01 (+)

ജെഡിഎസ്

വര്‍ഷം  സീറ്റ്   വ്യത്യാസം  ശതമാനം  വ്യത്യാസം
1989  24 – 27.08  –
1994 115 91 (+)  33.54 6.46 (+)
1999 28 87 (-)  23.95  9.59 (-)
2004 58 30 (+) 20.77  3.18 (-)
2008 28 30  (-)  18.96  1.81 (-)
2013 40 12 (+) 20.2  1.24 (+) 
2018 37 3 (+) 18.3  1.9 (-)
2023 19 18 (-) 13.3  5 (-)

കേരളം

1996 മുതലാണ് കേരള രാഷ്‌ട്രീയത്തില്‍ ബിജെപി സജീവ സാന്നിധ്യമായത്. 1996ല്‍ 5.48 വോട്ട് ശതമാനമായിരുന്നത്, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12.36 ശതമാനത്തില്‍ എത്തി. 2016ലാണ് ഏറ്റവും അധികം വോട്ട് വിഹിതം ലഭിച്ചത്-14.96 ശതമാനം. ഈ വര്‍ഷം ഒ. രാജഗോപാല്‍ നേമത്തു നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി.  

അതേസമയം 1996 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കാര്യമായ വോട്ട് വര്‍ധന ഉണ്ടായിട്ടില്ല. രണ്ടാം തവണ അധികാരത്തില്‍ എത്തിയെങ്കിലും എല്‍ഡിഎഫിന് 1996നേക്കാള്‍ വോട്ടു വിഹിതം കുറവാണ് 2021ല്‍ ലഭിച്ചിരിക്കുന്നത്. യുഡിഎഫിന് വലിയ വോട്ടു വിഹിതമാണ് നഷ്ടമായിരിക്കുന്നത്.  

പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ബിജെപിയുടെ വോട്ടില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. 5.48ല്‍ നിന്ന് 14.96ല്‍ വരെയെത്തി. എന്നാല്‍, 1996ല്‍ 21.59ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന് 2021ല്‍ 25.38 ശതമാനമാണ് വോട്ട്. കോണ്‍ഗ്രസിന് 1996ല്‍ ലഭിച്ചത് 30.43 ശതമാനം വോട്ടായിരുന്നു. 2021ല്‍ അത് 25.12 ആയി കുറഞ്ഞു.  

1996 മുതല്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ട് ശതമാനം. സീറ്റ് ബ്രായ്‌ക്കറ്റില്‍

വര്‍ഷം  എല്‍ഡിഎഫ്   യുഡിഎഫ്   ബിജെപി
1996  45.86 (80)   44.84 (59)  5.48
2001   43.70 (40)  49.05 (99)  5.02
2006   48.63 (98)  42.98 (42)  4.86
2011  44.94 (68)  45.83 (72)  6.03
2016   43.48 (91)  38.81 (47)   14.96 (1)
2021  45.43 (99)  39.47 (41)  12.36

തമിഴ്‌നാട്

ദ്രാവിഡ പാര്‍ട്ടികള്‍ ശക്തമായ തമിഴ്‌നാട്ടിലും ബിജെപിയുടേത് സ്ഥായിയായ നിലയാണ്. 2006 മുതലുള്ള കണക്കു പരിശോധിച്ചാല്‍ 2.01-2.86 ശതമാനമാണ് ബിജെപിയുടെ ശരാശരിവോട്ട്. 1967ലെ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തൂത്തുവാരുന്നതുവരെ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ഇരുപത് വര്‍ഷക്കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായിരുന്നു. ഇതിനു ശേഷം സംസ്ഥാനത്തെ രണ്ട് പ്രധാന ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയും എഐഎഡിഎംകെ (ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) പാര്‍ട്ടികള്‍ക്കിടയില്‍ അധികാരം മാറി. നിലവില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 7.69 വോട്ട് ശതമാനമാണ് ലഭിച്ചത്. സിപിഎമ്മിന് 0.85 ശതമാനം മാത്രമാണ് വോട്ട്. 1996ല്‍ 1.8 ശതമാനം വോട്ടുണ്ടായിരുന്നു.  

ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശില്‍ ഓരോ തെരഞ്ഞെടുപ്പിലും ബിജെപി നില മെച്ചപ്പെടുത്തുന്നു. 1.70 ശതമാനമായിരുന്ന വോട്ട് നില 4.13 ശതമാനത്തില്‍ വരെയെത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. 2004ല്‍ 38.56 ശതമാനം വോട്ടും 125 സീറ്റു കരസ്ഥമാക്കി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്, 2009 ല്‍ 156 സീറ്റുമായി (36.55ശതമാനം) അധികാരം നിലനിര്‍ത്തി. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ് തകരുന്നതാണ് കണ്ടത്. 2019ല്‍ നടന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 1.17 ശതമാനം വോട്ടുശതമാനം മാത്രം. ഒരു സീറ്റിലും വിജയിച്ചില്ല. സിപിഎമ്മിന്റെ അവസ്ഥയും ദയനീയമാണ്. 1.84 ശതമാനം വോട്ടും ഒന്‍പതു സീറ്റും ഉണ്ടായിരുന്ന സിപിഎമ്മിന് 2019ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 0.32 ശതമാനം വോട്ട് നേടാന്‍ മാത്രമാണ് സാധിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് 157 സീറ്റുമായി (49.95ശതമാനം) സംസ്ഥാനത്ത് അധികാരത്തിലുള്ളത്. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) 23 സീറ്റുമായി (39.17 ശതമാനം) പ്രതിപക്ഷത്തുണ്ട്.  

തെലങ്കാന

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ വിഭജിച്ച് 2014 ജൂണ്‍ രണ്ടിനാണ് തെലങ്കാന സംസ്ഥാനം നിലവില്‍ വന്നത്. 2014ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്‌ട്രസമിതിക്ക് 35.3 ശതമാനം വോട്ടും 63 സീറ്റും ലഭിച്ച് അധികാലത്തിലെത്തി. ബിജെപിക്ക് 7.1 ശതമാനം വോട്ടും അഞ്ച് സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് 25.2 ശതമാനം വോട്ടും 21 സീറ്റുമായിരുന്നു. സിപിഎമ്മിന് അരശതമാനം വോട്ടു നേടാന്‍ പോലുമായില്ല. 2018ല്‍ നടന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 119 സീറ്റ് (46.9), കോണ്‍ഗ്രസ് 99 (28.4) ലഭിച്ചു. ബിജെപിയുടെ വോട്ട് 7.1ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനായി.  സിപിഎമ്മിന് 0.4 ശതമാനം വോട്ടുമാത്രമാണ് നേടാനായത്.

Tags: bjpരാഷ്ട്രീയംSouth India
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

Kerala

വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം വിനിയോഗിക്കാന്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി

India

വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ, ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies